Sunday, October 16, 2011

(മൈ ഹോബി )


പണ്ട് സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. ക്ലാസ്സില്‍ ഏറ്റവും ചെറിയവരുടെ കൂട്ടത്തില്‍  ഞാനും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ്സില്‍ എല്ലാവര്‍ക്കും എന്നെ വലിയ കാര്യവും ആയിരുന്നു ഒന്‍പതാം ക്ലാസ്സിലെ ലാസ്റ്റ് പരീക്ഷ നടക്കുന്ന സമയം ഞാന്‍വളരെ കഷ്ടപ്പെട്ട് ഒന്ന് രണ്ടു വരുമെന്ന് ഉറപ്പുള്ള ചോദ്യത്തിന് ഉത്തരവും കയ്യില്‍ കരുതി പരീക്ഷ ഹാളില്‍ കയറി ഏറ്റവും മുന്‍പില്‍ തന്നെയാണ് എന്‍റെ ഇരിപ്പിടം ഒരു ബെഞ്ചില്‍മൂന്ന് പേരാണ്. പരീക്ഷ തുടങ്ങുനതിനു മുന്‍പ് തന്നെ ഇടത്തും വലത്തും ഇരിക്കുന്നവരെ ഞാന്‍ ഒന്ന് നോക്കി എന്നും കണ്ടു മടുത്ത മുഖം അവരുടെ നോക്കിയെഴുതിയാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാകും ഞാന്‍ ചാരിച്ചു രണ്ടും കല്പിച്ചുഎഴുതുക തന്നെ. ഇങ്ങ്ലീഷ്‌ പരീക്ഷയാണ്‌ എങ്ങനേം പാസാകണം അങ്ങനെ എക്സാം തുടങ്ങി ടീച്ചര്‍ എല്ലാരേം ഒന്ന് നോക്കി കൂടെ എന്നേം എന്നും കാണുന്ന ടീച്ചര്‍ തന്നെയാണ്എനിക്ക് അല്പം സമാധാനം ആയി അങ്ങനെ എഴുതി തുടങ്ങി ടീച്ചര്‍ തലങ്ങും വെലങ്ങും നടക്കുന്നു ചോദ്യ പേപ്പര്‍ കിട്ടിയ ഉടന്‍ തന്നെ  ഞാന്‍ ആദ്യം തന്നെ കയ്യിലുള്ള ചോദ്യം ഉണ്ടോ എന്ന് നോക്കി കൊണ്ടുവന്നരണ്ടും ഉണ്ട് അപ്പോള്‍ തന്നെ പത്തു മാര്‍ക്ക്‌ ഉറപ്പിച്ചു പിന്നെ തട്ടികൂട്ടി ഒരു പത്തു കൂടി അങ്ങനെ വേഗം എഴുത്ത് തുടങ്ങി അങ്ങനെ ഒരെണ്ണം ഞാന്‍ കോപ്പി അടിച്ചു രണ്ടാമത്തേതും അവസാനത്തേതുമായ ചോദ്യം അതില്‍ പണി പാളി ഞാന്‍ തന്നെകാണിച്ച മണ്ടത്തരം എന്ന് വേണം പറയാന്‍ ആ ചോദ്യം ഇതായിരുന്നു നിങ്ങളുടെ ഏതെങ്കിലും ഒരു ഹോബിയെ കുറിച്ച് വിവരിക്കുക ഞാന്‍ കോപ്പി എടുത്തു പേപ്പറിന് അടിയില്‍ വെച്ച് പയ്യെ പയ്യെ എഴുത്ത് തുടങ്ങി ടീച്ചറിന്റെ നടപ്പിനു സ്പീട്കൂടി എനിക്ക് ടെന്‍ഷനും കൂടി ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഒരു തലക്കെട്ട്‌ എഴുതി  (മൈ ഹോബി )എന്നിട്ട്  അടിയില്‍ ഒരു വരയും അത് കണ്ട ടീച്ചര്‍ എന്നോട് ? എന്ത് ഹോബിയാട എഴുതണേ എന്ന്  അതുകേട്ടതും ഞാന്‍ പറഞ്ഞ മറുപടി ഒരു കോപ്പീം ഇല്ലാ ടീച്ചര്‍:  ഞാന്‍ കോപ്പി എന്നല്ലല്ലോ ചോദിച്ചേ ?എന്‍റെ  സംസാരത്തില്‍ ടീച്ചറിന് എന്തോ പന്തികേട്‌ തോന്നി ടീച്ചര്‍ അവിടെ തന്നെ സ്ഥാനം ഉറപ്പിച്ചു  അപ്പോഴേക്കും എനിക്കാകെ പേടിയായി മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ ഞാന്‍ വിറക്കാന്‍ തുടങ്ങി  ടീച്ചര്‍ പോകുന്നോം ഇല്ല പേപ്പര്‍  മാറ്റാന്‍ പറ്റാത്ത അവസ്ഥ അങ്ങനെ ടീച്ചര്‍ പേപ്പര്‍ എടുത്തു  കോപ്പി  താഴേക്ക്‌ ചാടി ടീച്ചര്‍ അതെടുത്തു എന്നിട്ട്  എഴുത്ത് നിര്‍ത്താന്‍ പറഞ്ഞു ഞാന്‍ വിചാരിച്ചു എന്തായാലും ലാസ്റ്റ് ചോദ്യം ആണല്ലോ സാരമില്ല. അപ്പോഴേക്കും ടൈം കഴിഞ്ഞു ബെല്‍ മുഴങ്ങി ഹാളിനു പുറത്തു പോയി അങ്ങനെ ഒരു മാസം കഴിഞ്ഞു   മാര്‍ക്ക് വന്നപ്പോള്‍  രണ്ടു മാര്‍ക്കിന്റെ കുറവിന് ഞാന്‍ പൊട്ടി കാരണം എനിക്കത് പൂര്‍ത്തിയാക്കാന്‍
സാധിച്ചില്ലല്ലോ  ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ ചാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ?.





Tuesday, September 6, 2011

പൊന്നോണം




പൊന്നിന്‍ ചിങ്ങ പുലരിയെ പൊന്‍ പ്രഭതൂകി പുളകിതയാക്കുവാന്‍
പൊന്നോണം വരവായി പൂക്കളും പുലികളും ഒക്കെയായ് ഒരു നല്ല
നാളിന്റെ മധുരസ്മരണകള്‍ നമ്മുടെ മനസ്സില്‍ തത്തി കളിക്കുമ്പോള്‍
പകിട്ടാര്‍ന്ന പൂക്കളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന
ഈ ചിങ്ങമാസത്തില്‍ ചെറിയ പിണക്കങ്ങളും ഒട്ടേറെ
ഇണക്കങ്ങളുമായി കടന്നുപോയ ആ കാലം നമുക്കൊന്ന് ഓര്‍മിക്കാം
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പോന്നോനാശംസകള്‍ .....
സ്നേഹത്തോടെ വിനയന്‍ ................................



Wednesday, August 10, 2011

എന്നെക്കുറിച്ച്



( ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജില്‍ മാമലകണ്ടം
എന്ന കൊച്ചു ഗ്രാമത്തിലാണ് എന്‍റെ വീട് വീട്ടില്‍ അച്ഛന്‍,
അമ്മ,ചേട്ടന്‍,അനിയന്‍ പിന്നെ ഞാനും
4 ആം ക്ലാസ്സ്‌ വരെ മാമലകണ്ടം എല്‍പി സ്കൂളിലും 
പിന്നീടു പെരുംബാവൂരിലും ആയി പഠിച്ചു ഇപ്പോള്‍ 
ദുബായില്‍ ഒരു കമ്പനിയില്‍ ഗ്രാഫിക്സ്  ഡിസൈനെര്‍ ആയി !
വര്‍ക്ക്‌ ചെയ്യുന്നു ! ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്!
ഒന്നും അറിയില്ല എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു!
ബ്ലോഗില്‍ കൂടി മനസ് തുറക്കുന്ന എല്ലാ സഹോദരി സഹോദരന്‍ മാര്‍ക്കും
ചേട്ടന്മാര്കും ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കും എല്ലാം 
വിനയന്‍റെ വിനീതമായ  നന്ദി അറിയിക്കുന്നു. നാളത്തെ നല്ല 
തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കാണിക്കുന്ന 
ഈ കഠിന പ്രയക്നം ഒരികലും നിങ്ങളുടെ തൂലികയില്‍ 
നിന്നും  അടര്‍ന്നു പോകാതിരിക്കട്ടെ എല്ലാവിധ മംഗളങ്ങളും 
നേരുന്നു  സ്നേഹത്തോടെ  വിനയന്‍ )

കമ്പ്യുട്ടറും ജീവിതവും



മനുഷ്യ ശരീരം ഒരു  കമ്പ്യുട്ടര്‍ പോലെയാണ് കമ്പ്യുട്ടറിന്റെ ഹാര്ടിസ്ക്ക് 
പോലെ തന്നെയാണ്  മനുഷ്യ ശരീരത്തിലെ തലച്ചോറും 
നാം നമ്മുടെ ആശയങ്ങളും ചിന്തകളും എല്ലാം തലച്ചോറില്‍ 
സൂക്ഷിക്കുന്നു. കമ്പ്യുട്ടറില്‍ എല്ലാം ഹാടിസ്കിലും  സൂക്ഷിക്കുന്നു .
ആവശ്യമില്ലാത്ത വസ്തുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കമ്പ്യുട്ടറില്‍ അകെ 
വയറസ് കേറി അത് നശിക്കുന്നു അതുപോലെ തന്നെയാണ് 
മനുഷ്യ ജീവിതവും നമ്മുടെ ജീവിതത്തില്‍ നമ്മുടെ ശരീരത്തിന്
ആവശ്യമില്ലാത്ത വസ്തുക്കള്‍ അതികമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്‍റെ
പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു അത് നമ്മുടെ ജീവിതത്തെ അകെ 
സമനില തെറ്റിക്കുന്നു  എന്നാല്‍ നമുക്ക് ഇതെല്ലം നിയന്ത്രിക്കാന്‍ കഴിയും
ഏതു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും ഒരിക്കല്‍  കൂടി ഒന്നാലോചിക്കുക്ക
എന്നാല്‍ നമുക്കും അതിനു സാധിക്കും ജീവിതം ഒന്നേ ഉള്ളു അത് 
നല്ല രീതിയില്‍ സന്തോഷകരമായി ജീവിക്കാന്‍ ശ്രെമിക്കുക
എല്ലാവര്‍ക്കും നല്ലൊരു ജീവിതം നേരുന്നു. സ്നേഹത്തോടെ  വിനയന്‍ 


ആദ്യമായ് കണ്ട സിനിമ


രണ്ടും വാഹന സൌകര്യവും ഒന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് എന്റെ വീട് 
പണ്ടൊക്കെ സിനിമ കാണുക എന്നുള്ളത് ഒരു മഹാ സംഭവം ആയിരുന്നുവല്ലപ്പോഴും ഒരു സിനിമയ്ക്ക്  പോയാല്‍ പോയി അച്ഛനോടും അമ്മയോടുംഒരുപാടു പറയുമ്പോള്‍ കൊണ്ടുപോകും എന്നും കൊണ്ടുപോകാന്‍ എന്തേലുംവരുമാനം വേണ്ടേ ? ഞങ്ങളുടെ നാട്ടില്‍കരണ്ടില്ലാതതതുകൊണ്ട് വെള്ളത്തില്‍നിന്ന് ടയ്നാമോ വെച്ച് ഒരു തരത്തിലാണ് കരണ്ടിടുക്കുന്നത് അവിടെ ഒരുപീഠിക നടത്തുന്ന ചേട്ടന്‍ ഉണ്ട് ആ ചേട്ടന്‍റെ  കടയോട് ചേര്‍ന്ന് ഒരു റൂമില്‍ ആണ്  ടീവിവെച്ചിരിക്കുന്നത് ഞങ്ങള്‍ ഞായറാഴ്ച ദിവസങ്ങളില്‍ അവിടെ ശ്രീക്രിഷ്ണജയന്ധികാണാന്‍ വരും   വീട്ടില്‍ നിന്ന്  രണ്ടുകിലോമീറ്റര്‍  വരണം  അവിടേക്ക്അവിടെ ഒരു  ഇരുപത്തി ഒന്ന് ഇഞ്ചു വലിപ്പമുള്ള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടീവിആണുള്ളത് എന്നിട്ട് അതിനു മുന്‍പില്‍ ഒരു വലിപ്പമുള്ള കളര്‍ സ്ക്രീന്‍ വെച്ച് ആണ് സിനിമ ഓടിക്കുന്നത്  എന്തായാലും കാണാന്‍ നല്ല രസം ഉണ്ടായിരുന്നു റൂമില്‍നിറച്ചു ബെഞ്ച് നിരത്തിയിട്ടുണ്ട് കുറെ ആളുകള്‍ ഉണ്ടാകും സിനിമ കാണാന്‍ .വൈകിട്ടുള്ള സിനിമയുടെ പേര് രാവിലെ  കടയുടെ മുന്‍പില്‍ ഒരു ബോര്‍ഡില്‍എഴുതിയിട്ടിട്ടുണ്ടാകും ഞങ്ങള്‍ അങ്ങനെ ആദ്യമായിട്ട് കാണാന്‍ പോകുന്ന സിനിമ മണിച്ചേട്ടന്റെ(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )തകര്‍പ്പന്‍ സിനിമ.പിന്നെ ലാലേട്ടന്റെ  കിരീടം ,ചെങ്കോല്‍ ,ദേവാസുരം, എന്നിങ്ങനെ    ചെന്നിരുന്നു സിനിമക്ക് മുന്‍പ് പൈസ പിരിക്കാന്‍ ആ ചേട്ടന്‍ വരും    ഒരാള്‍ക്ക് ഏഴ് രൂപയാണ് നിരക്ക് എന്നാലുംസാരമില്ല കണ്ടാല്‍ മതി ഏഴുമണിക്ക് തുടങ്ങിയാല്‍ തീരുമ്പോള്‍ പന്ത്രണ്ടു മണി ഒക്കെ ആകുംകാരണം ഇടയ്ക്കു ടയ്നാമോയുടെ ചാര്‍ജു തീരും പിന്നെ ചാര്‍ജാകണം സിനിമകഴിഞ്ഞാല്‍ പിന്നെ നടക്കാന്‍ വലിയ പാടാണ്  അച്ഛന്‍ വഴക്ക് പറയുമ്പോള്‍ നടക്കാന്‍സ്പീഡ് കൂടും എന്തായാലും ഇന്ന് ഇത്രയും അധികം സൌകര്യങ്ങള്‍ ഉള്ളപ്പോലുംഅവിടെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് ആ തിയറ്റര്‍ ഇപ്പോള്‍ സിനിമ ഓടികുന്നുണ്ടോആ ചേട്ടന്‍ ഉണ്ടോ എന്നൊന്നും അറിയില്ല ഉണ്ടെങ്കില്‍ ഇപ്പോള്‍ എല്ലാം പുതിയസിനിമ ആയിരിക്കും  എന്തായാലും കഴിഞ്ഞ  സര്‍ക്കാര്‍  അവിടെ കരണ്ട്  അനുവദിച്ചിട്ടുണ്ട്ഇനി സ്ഥലം പറയാം( ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജില്‍ സ്ഥിധി ചെയ്യുന്നമാമലകണ്ടം എന്ന കൊച്ചു ഗ്രാമം ) ഇന്ന് എങ്ങനെയൊക്കെ സിനിമ കണ്ടാലും അതിന്‍റെ സുഖം ഒന്ന് വേറെയാണ് ..... സ്നേഹത്തോടെ  വിനയന്‍ .





ലേഖനം



എന്നിലേക്ക്‌  ഒരു മഴയായ് പെയ്തിറങ്ങിയ നിന്നെ എന്‍റെ
കൈപ്പിടിയില്‍ ഒതുക്കാന്‍ എനിക്ക് സാധിക്കാതിരുന്നതാണ്
എനിക്ക് നിന്നെ നഷ്ടമാകാന്‍ കാരണം ചിരിച്ചും കളിച്ചും 
കടന്നു പോയ ദിനങ്ങള്‍ ഇന്നലെ എന്ന പോലെ എന്‍റെ 
മനസിനെ വേട്ടയാടികൊണ്ടിരിക്കുന്നു നിന്‍റെ മനസിലെ 
ഇഷ്ടങ്ങള്‍ മനസിലാക്കാന്‍ നീ കൂടെയുള്ളപ്പോള്‍ എനിക്ക് 
സാധിച്ചില്ല  എന്നാല്‍ നീ കൂടെയില്ലാത്ത ഈ ദിനങ്ങള്‍ 
എനിക്ക് ഒറ്റപ്പെടലിന്‍റെ  ഒരു തടവറയാണ്
പകലിനെ പിന്‍തള്ളി രാത്രി വരുമ്പോളും രാത്രിയെ 
പിന്‍തള്ളി വീണ്ടും പകല്‍  വരുമ്പോളും ഒരു 
ചോദ്യം മാത്രം ബാക്കി  വീണ്ടും ഒരു മഴയായ് നീ 
എന്നിലേക്ക്‌ തിരികെ വരുമോ .................
സ്നേഹപൂര്‍വ്വം  വിനയന്‍ .